ഇത്തരം അഭിപ്രായപ്രകടനങ്ങളുടെ സത്യാവസ്ഥ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും പരിശോധിക്കണം. ഇതൊക്കെ സത്യമാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് സത്യപാല്‍ മാലിക് ഇത് പറയാതിരുന്നത് എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.
പുൽവാമ സംഭവവുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്ക് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ് ദ്രുതഗതിയിൽ അദ്ദേഹത്തിനെതിരെ സിബിഐ നടപടികൾ ആരംഭിക്കാൻ കാരണമെന്ന് പ്രതിപക്ഷത്തെ നേതാക്കളും ചില മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു
'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.